Friday 24 September 2010

പാദം പൂത്ത കാലം

ജെയ് ഗാറ്റ്സ്ബിയെന്ന കഥാപാത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടാവും. സ്കോട്ട് ഫിറ്റ്സ്ജെറൾഡ് രചിച്ച 'ദി ഗ്രെയ്റ്റ് ഗാറ്റ്സ്ബി' എന്ന നോവലിലെ പ്രധാന കഥാപാത്രം. ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും ഉയർന്നെഴുന്നേറ്റ് സമ്പത്തിൻറ്റെ കൊടുമുടിയിലെത്തിയ നായകൻ. പുതുതായി ഉണ്ടായ പെരുമഅനേകായിരം വരുന്ന തൻറ്റെ വസ്ത്രങ്ങൾ പ്രദർശ്ശിപ്പിച്ച് വിളിച്ചറിയിക്കുവാൻ ശ്രമിച്ച ഗാറ്റ്സ്ബി.

ഗാറ്റ്സ്ബിയെ പോലും വെല്ലുന്ന മനുഷ്യർ ഈ ലോകത്തുണ്ടെന്ന് കാലം ഓർത്തു പോകുന്നു. എല്ലാവരും ഒരു പടലയിൽ നിന്നു തന്നെ. തങ്ങളുടെ വൈശിഷ്ട്യം പുറംലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാൻ പലതരത്തിലാണ് ശ്രമം എന്ന വ്യത്യാസം മാത്രം.

എന്നാലും, ചില കക്ഷികൾക്ക് പാദരക്ഷകളോടുള്ള അഭിനിവേശം എത്ര ചിന്തിച്ചിട്ടും കാലത്തിന് മനസ്സിലാകുന്നില്ല. ഒരു പാദരക്ഷ മത്സരം നടത്തിയാൽ ആരു ജയിക്കും എന്നതിൽ കാലത്തിന് യാതൊരു സംശയവുമില്ല. രണ്ടായിരത്തിൽപ്പരം പാദരക്ഷകളുമായി ഫിലിപ്പീൻസിൻറ്റെ മുൻ രാഷ്ട്രപതിയുടെ ഭാര്യ ഇമെൽഡ മാർക്കോസ് പണ്ടേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാണ്. രണ്ടാം സ്ഥാനത്ത് എണ്ണൂറിൽപ്പരം പാദരക്ഷകളുമായി തമിഴകത്തിൻറ്റെ സ്വന്തം പുരൈട്ചി തലൈവിയും.

ഇത്രയും പാദരക്ഷകൾ എന്തിനെന്ന് സ്കോട്ട് ഫിറ്റ്സ്ജെറൾഡിൻറ്റെ ജന്മദിനമായ ഇന്ന് കാലം ചോദിച്ചു പോവുകയാണ്. യെന്തരിനോ യെന്തോ!

No comments:

Post a Comment